തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ ഞായറാഴ്ച രാത്രി നടന്നത് അതിക്രൂരമായ സംഭവം. ആറുമാസം വളർച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ച ശേഷം 20-കാരിയായ യുവതി ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച് ഫ്ലഷ് ചെയ്തു. സംഭവത്തിൽ തിരുവല്ലം സ്വദേശിനിയായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.(Unmarried Woman Flushes Newborn Fetus In SAT Hospital Toilet Thiruvananthapuram)
ഗർഭഛിദ്രത്തിനായുള്ള മരുന്ന് മുൻകൂട്ടി കഴിച്ച ശേഷമാണ് അവിവാഹിതയായ യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ആശുപത്രിയിൽ വെച്ച് കടുത്ത രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ശുചിമുറിയിലേക്ക് പോകുകയും അവിടെ വെച്ച് പ്രസവിക്കുകയുമായിരുന്നു. തുടർന്ന് ഭ്രൂണം ക്ലോസറ്റിൽ തള്ളി ഫ്ലഷ് ചെയ്യുകയായിരുന്നു.
ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയ യുവതിയുടെ വസ്ത്രങ്ങളിൽ രക്തക്കറ കണ്ട ജീവനക്കാർ കാര്യം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വിവരമറിഞ്ഞ ഉടൻ ആശുപത്രി അധികൃതർ മെഡിക്കൽ കോളേജ് പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം സെപ്റ്റിക് ടാങ്ക് തുറന്നാണ് കുഞ്ഞിനെ പുറത്തെടുത്തത്.
Story Summary
A 20-year-old unmarried woman was taken into police custody after allegedly delivering a six-month-old fetus in a toilet at SAT Hospital in Thiruvananthapuram and flushing it down the closet. Hospital staff caught the incident after noticing bloodstains on her clothes, and the fire force team later retrieved the fetus from the septic tank.


