തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത ആശയക്കുഴപ്പത്തിൽ. ഗ്രൂപ്പ് പോര് രൂക്ഷമായ സാഹചര്യത്തിൽ, തർക്കങ്ങൾ പരിഹരിച്ച ശേഷം മാത്രം ഔദ്യോഗിക പ്രഖ്യാപനം മതിയെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. (Uncertainty Over Kerala CM Selection As Congress High Command Delays Decision)
അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഹൈക്കമാൻഡ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിയാലോചിച്ച് മല്ലികാർജുൻ ഖർഗെയാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. ഡൽഹിയിൽ ചർച്ചകൾക്കായി എത്തിയ രമേശ് ചെന്നിത്തല കേരളത്തിലേക്ക് മടങ്ങിയെങ്കിലും, ഹൈക്കമാൻഡ് തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി നിർണ്ണയത്തിൽ മുസ്ലിം ലീഗ് നടത്തുന്ന ഇടപെടലുകൾ കോൺഗ്രസിനുള്ളിൽ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ഇടപെടലിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെങ്കിലും, മുന്നണി മര്യാദകൾ പാലിച്ച് ഘടകകക്ഷികളെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് ഡൽഹിയിൽ നടക്കുന്നത്.
Story Summary
The Congress High Command delays the announcement of Kerala’s Chief Minister due to intense power struggles between K.C. Venugopal, V.D. Satheesan, and Ramesh Chennithala. The leadership is also reportedly displeased with the Muslim League’s involvement in the selection process as they work toward a consensus formula.

