ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വിശാഖ റാത്തോഡിനെ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. സി.ബി.ഐ, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവരുടെ സംയുക്ത നീക്കത്തിലൂടെയാണ് ഇൻ്റർപോൾ റെഡ് നോട്ടീസ് നിലവിലുണ്ടായിരുന്ന പ്രതിയെ തിരികെയെത്തിച്ചത്. 88 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് വിശാഖ.(Fugitive Vishakha Rathod Deported From UAE To India In 88 Crore Investment Fraud Case)
വൻ പ്രതിമാസ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത തുക ഭർത്താവും കേസിലെ പ്രധാന സൂത്രധാരനുമായ അവിനാശ് റാത്തോഡുമായി ചേർന്ന് വിവിധ ബാങ്ക്, ഡിമാറ്റ് അക്കൗണ്ടുകൾ വഴി വകമാറ്റിയെന്നാണ് കേസ്. ആഗസ്റ്റ് 3-ന് പൂനെയിലെത്തിയ വിശാഖ റാത്തോഡിനെ മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്തു.
ഇതേ കേസിൽ ഒളിവിലായിരുന്ന ഭർത്താവ് അവിനാശ് റാത്തോഡിനെ ജൂലൈ 23-ന് യു.എ.ഇയിൽ നിന്ന് നാടുകടത്തി മുംബൈ വിമാനത്താവളത്തിൽ വച്ച് പൂനെ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. 2019 മുതൽ 2026 ജൂലൈ വരെ വിദേശത്തേക്ക് കടന്ന 274 കുറ്റവാളികളെ കേന്ദ്ര സർക്കാരിന്റെ നിരന്തരമായ ഇടപെടലിലൂടെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Story Summary
In a major joint operation, the CBI and Union Ministries secured the deportation of fugitive Vishakha Rathod from the UAE in an ₹88-crore investment fraud case. Her husband and co-accused Avinash Rathod was previously extradited to India in July 2026.


