ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ ‘റോബ്ലോക്സ്’ എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ ‘റോബക്സ്’ വാങ്ങാനാണ് കുട്ടി തുക മുഴുവൻ വിനിയോഗിച്ചത്. ബാങ്ക് അക്കൗണ്ടിൽ നിന്ന് വലിയൊരു തുക നഷ്ടപ്പെട്ട വിവരമറിഞ്ഞ് ഞെട്ടിയ കുട്ടിയുടെ സഹോദരൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ സഹായം അഭ്യർത്ഥിച്ച് പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വിരലായിരിക്കുകയാണ്.(Roblox Game 42000 Spent, Indian student secretly spends 42000 rupees on Roblox game)
വീട്ടിലെ അടിയന്തര സ്കൂൾ ഫീസും ബാങ്ക് വായ്പ തിരിച്ചടവും നടത്തുന്നതിനായി മാറ്റിവെച്ച തുകയാണ് കുട്ടി ഗെയിമിനായി ചെലവാക്കിയത്. ഗെയിമിൽ വാങ്ങിയ റോബക്സ് ഭൂരിഭാഗവും കുട്ടി ഉപയോഗിച്ചു കഴിഞ്ഞുവെന്നും വെറും 100 റോബക്സ് മാത്രമാണ് ഇനി അക്കൗണ്ടിൽ ശേഷിക്കുന്നതെന്നും സഹോദരൻ വെളിപ്പെടുത്തി. പണം തിരികെ ലഭിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്നാണ് കുടുംബം സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്.
സംഭവം പുറത്തുവന്നതോടെ ബാങ്കുമായി ബന്ധപ്പെട്ട് ‘ചാർജ്ബാക്ക്’ ചെയ്യാനോ, റോബ്ലോക്സ് അല്ലെങ്കിൽ ഗൂഗിൾ സപ്പോർട്ടുമായി ബന്ധപ്പെട്ട് റീഫണ്ട് ആവശ്യപ്പെടാനോ നെറ്റിസൺസ് നിർദ്ദേശിച്ചു. എന്നാൽ വ്യാജ ഇടപാടായി റിപ്പോർട്ട് ചെയ്താൽ കുട്ടിയുടെ ഗെയിം അക്കൗണ്ട് പൂർണ്ണമായി റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്നും ആളുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Story Summary
An 8th-grade student in India secretly spent ₹42,000 on the online gaming platform Roblox using his father’s phone under the pretext of studying. Facing severe financial distress as the money was saved for school fees and loan repayments, the family sought help on social media to process a refund.


