തിരുവനന്തപുരം: ശബരിമല തന്ത്രിസ്ഥാനത്ത് കണ്ഠരര് രാജീവര് തുടരുന്ന കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് നിർണ്ണായക തീരുമാനമെടുക്കും. സ്വർണ്ണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ടതും കടുത്ത ജാമ്യവ്യവസ്ഥകൾ നിലനിൽക്കുന്നതും കാരണം രാജീവർക്ക് തന്ത്രിസ്ഥാനത്ത് തുടർന്നു പ്രവർത്തിക്കാൻ നിയമപരമായ തടസ്സങ്ങളുണ്ട്.(Travancore Devaswom Board Meeting Today To Decide On Sabarimala Thantri)
ഈ സാഹചര്യത്തിൽ തനിക്ക് പകരം മകൻ ബ്രഹ്മദത്തന് തന്ത്രിസ്ഥാനത്തിന്റെ ചുമതല നൽകണമെന്ന് ആവശ്യപ്പെട്ട് രാജീവർ ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുണ്ട്. തന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ ബോർഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം ചേരുന്നത്.
വിഷയം വലിയ രീതിയിൽ രാഷ്ട്രീയ-വിവാദങ്ങൾക്ക് വഴിവെച്ചതിനാൽ ദേവസ്വം ബോർഡിന്റെ തീരുമാനം ഏറെ നിർണ്ണായകമാണ്. ബ്രഹ്മദത്തനെ പകരക്കാരനായി അംഗീകരിക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമ നിലപാട് ഉണ്ടായേക്കും.
Story Summary
The Travancore Devaswom Board will hold a crucial meeting today to decide whether Kandararu Rajeevaru will continue as Sabarimala Thantri. Amid legal hurdles and controversial cases, Rajeevaru has requested to hand over the responsibilities to his son Brahmadathan, following High Court directives.


