ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനാണ് നടപടി. നാല് വർഷത്തിനിടയിൽ തായ്ലൻഡ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നായി ഇറക്കുമതി ചെയ്ത ഏകദേശം 49,000-ത്തോളം ഉറുമ്പുകളാണ് വിവിധ വിഭവങ്ങളിലായി ഇവർ ഉപയോഗിച്ചത്. (Seoul Michelin-Starred Restaurant Ant Dishes)
ദക്ഷിണ കൊറിയൻ നിയമപ്രകാരം 10 പ്രത്യേകയിനം പൂച്ചെടികളും പ്രാണികളും മാത്രമേ മനുഷ്യ ഉപഭോഗത്തിന് അനുമതിയുള്ളൂ. ഇതിൽ വെട്ടുക്കിളി, പുൽച്ചാടി തുടങ്ങിയവ ഉൾപ്പെടുമെങ്കിലും ഉറുമ്പുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നില്ല. ഓൺലൈൻ റിവ്യൂകളിൽ ഉറുമ്പുകളെ ഉൾപ്പെടുത്തിയ ഡെസേർട്ടുകളുടെ ചിത്രങ്ങൾ കണ്ടതിനെ തുടർന്ന് ഫുഡ് ആൻഡ് ഡ്രഗ് സേഫ്റ്റി മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് നിയമലംഘനം പുറത്തുവന്നത്. 15 കോഴ്സുകളുള്ള ടേസ്റ്റിംഗ് മെനുവിന്റെ ഭാഗമായാണ് ഉറുമ്പുകളെ നൽകിയിരുന്നതെന്നും, ഉപഭോക്താക്കളുടെ താൽപ്പര്യപ്രകാരമാണ് ഇത് നൽകിയതെന്നുമാണ് റെസ്റ്റോറന്റ് ഉടമ കോടതിയിൽ വാദിച്ചത്. സെപ്റ്റംബർ 2-ന് കേസിൽ അന്തിമ വിധി ഉണ്ടാകും.
Summary: Prosecutors in South Korea are seeking a one-year prison sentence and a fine for the owner of a two-Michelin-starred restaurant in Seoul after approximately 49,000 ants were served as dessert garnishes over four years, violating strict food safety laws that only permit 10 specific insect species for human consumption.


