Times Kerala

 മാനസിക സമ്മർദമുണ്ടെന്ന പേരിൽ പൊലീസിന് എന്തും ചെയ്യാനാകില്ല; ഹൈകോടതി

 
police
കൊച്ചി: പൊലീസ് മേധാവി നിരന്തരം നിർദേശങ്ങൾ നൽകിയിട്ടും പൊലീസിന്‍റെ പെരുമാറ്റത്തിൽ മാറ്റമുണ്ടാകാത്തതെന്തെന്ന് ഹൈകോടതി. സമ്മർദമുണ്ടെന്ന പേരിൽ എന്തും ചെയ്യാനാകില്ലെന്നും കോടതി പറഞ്ഞു.

പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി ഹാജരായ അഭിഭാഷകനോട് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയ സംഭവത്തെതുടർന്നുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഈക്കാര്യം പറഞ്ഞത്.

1965 മുതൽ ഇതുവരെ 10 സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങളോട് പൊലീസിന്‍റെ പെരുമാറ്റം എങ്ങനെയാകണമെന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസവും ഡി.ജി.പി സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇനിയും സർക്കുലർ ഇറക്കേണ്ട സാഹചര്യം ഉണ്ടാകരുത്. ഇത് അവസാനത്തേതാകണം. നിർദേശങ്ങൾ കർശനമായി നടപ്പാക്കണം. രാജ്യത്തുതന്നെ മികച്ച പൊലീസാണ് കേരളത്തിലേത്. അതിനെ കൂടുതൽ മികച്ചതാക്കുകയാണ് വേണ്ടത്. പുതിയ പൊലീസാണ് ഇനി വേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

Related Topics

Share this story