അഞ്ച് മാസത്തിനകം പി വി അൻവർ എംഎൽഎ കൈവശം വച്ച അധികഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പി വി അൻവർ എംഎൽഎ കൈവശം വച്ച അധികഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി. എംഎൽഎ ഭൂപരിഷ്‌ക്കരണം നിയമം ലംഘിച്ച് കൈവശം വച്ച അധികഭൂമിയാണ് കോടതി തിരിച്ച് പിടിക്കാൻ ആവഷ്യപ്പെട്ടിരിക്കുന്നത്. അഞ്ച് മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്ന് കോടതി അറിയിച്ചു. നടപടിക്രമങ്ങൾ നീണ്ട് പോകരുതെന്നും കോടതി അറിയിച്ചു.
ജസ്റ്റിസ് രാജ വിജയ രാഘവൻ അന്ന് ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി നേരത്തെ ആറുമാസത്തിനകം എംഎൽഎക്കെതിരെയുള്ള പരാതി തീർപ്പാക്കണമെന്ന അറിയിച്ചുരുന്നു. ഇത് നടപ്പാക്കാത്തതിനെതിരെ സമർപ്പിച്ച ഹര്‍ജിയിലാണ് ഇപ്പോൾ ഈ ഉത്തരവ്. കോടതിയലക്ഷ്യ ഹര്‍ജി നൽകിയത് മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ വി ഷാജിയാണ്.
മലപ്പുറം ജില്ല വിവരാവകാശ കൂട്ടായ്മയാണ്. ഭൂപരിധി ചട്ടം ലംഘിച്ച് പി വി അൻവർ എംഎൽഎയും കുടംബവും ഭൂമി കൈവശം വച്ചെന്ന പരാതിയുമായി ആദ്യം എത്തിയത്. പി വി അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചിട്ടുണ്ടെന്ന് മലപ്പുറം, കോഴിക്കോട് കളക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ഉണ്ട്. അന്‍വറിനെതിരെ സ്വമേധയാ കേസ് ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ ലാൻഡ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാൻഡ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവും നല്‍കി. ഈ ഉത്തരവ് വന്ന മൂന്ന് വർഷമായിട്ടും നടപടിയൊന്നും ഇല്ലാതെ വന്നതോടെയാണ് ഹൈക്കോടതിയെ വിവരാവകാശ കൂട്ടായ്മ കണ്‍വീനർ കെ വി ഷാജി സമീപിച്ചത്.