കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; ബിഷപ്പിന്റെ പ്രസ്താവിനയ്‌ക്കെതിരെ മന്ത്രി എം.ബി രാജേഷ്

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; ബിഷപ്പിന്റെ പ്രസ്താവിനയ്‌ക്കെതിരെ മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ സംരക്ഷകരായി ആര്‍എസ്എസും ബിജെപിയും രംഗത്തുവരുന്ന സാഹചര്യത്തില്‍ ' കുറുക്കനൊരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ന്യൂനപക്ഷങ്ങള്‍ക്കറിയാമെന്ന പ്രസ്താവനയുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്. കേന്ദ്രമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനെത്തെക്കുറിച്ചും റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചാല്‍ ബിജെപിയ്ക്ക് വോട്ട് നല്‍കാമെന്നുള്ള തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനെയെക്കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ആസിയാന്‍ കരാറിനെതിരെ കേരളത്തില്‍ ഇടതുപക്ഷം മനുഷ്യച്ചങ്ങല തീര്‍ത്തപ്പോള്‍ അന്ന് ബോധ്യപ്പെടാതിരുന്നവര്‍ക്കും ആസിയാന്‍ കരാര്‍ കാര്‍ഷിക വിലയിടിവിന് കാരണമാകുന്നുവെന്ന് പിന്നീട് ബോധ്യമായതും എം. ബി. രാജേഷ് പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരാണ് ആസിയാന്‍ കരാര്‍ നടപ്പാക്കിയതെങ്കില്‍ പിന്നീട് അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ കൂടുതല്‍ സ്വതന്ത്ര കരാറുകള്‍ വഴി കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് ഇടയാക്കുകയാണ് ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു.

Share this story