കാലഹരണപ്പെ സംസ്ഥാനത്തെ 218 നിയമങ്ങൾ പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു
തിരുവനന്തപുരം: കാലഹരണപ്പെ സംസ്ഥാനത്തെ 218 നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ആണ് ഇക്കാര്യം തീരുമാനിച്ചത്. മന്ത്രിസഭ കേരള നിയമപരിഷ്കരണകമ്മീഷന്റെ 15-ാമത് റിപ്പോർട്ട് ഭേദഗതികളോടെ അംഗീകരിച്ചു. കമ്മീഷൻ 181 നിയമഭേദഗതികളും തിരുവിതാംകൂർ, തിരു-കൊച്ചി, മലബാർ, കൊച്ചി തുടങ്ങിയ പ്രദേശങ്ങൾക്ക് ബാധകമായിരുന്ന 37 നിയമങ്ങളും കാലഹരണപ്പെട്ടതെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നു.
1975ലെ കേരള താല്കാലിക കടാശ്വാസ നിയമം, തിരുവിതാംകൂർ കൊട്ടാരത്തിൽ സ്ഥിരമായി നെല്ലും അരിയും നൽകണമെന്ന അവകാശം നിരോധിച്ചുകൊണ്ടുള്ള നിയമം,മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമം, ദേവദാസി സന്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള 1947ലെ നിയമം, 1124 ലെ താലിയം വിളംബരം, തിരുവിതാംകൂർ കൊച്ചി വിനോദ നികുതി നിയമം, 2005ലെ കേരള വിനോദ സഞ്ചാര പ്രദേശങ്ങൾ സംരക്ഷിക്കൽ നിയമം തുടങ്ങിയവ കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്ന നിയമങ്ങളിൽ ചിലതാണ്.