ബഫർസോൺ; കേരളത്തിന്റെ വാദം സുപ്രീംകോടതി ഇന്ന് കേൾക്കും

suprem court
ബഫര്‍സോണ്‍ വിഷയത്തില്‍ ഇളവ് തേടി കേരളം അടക്കം സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജയില്‍ സുപ്രീം കോടതിയില്‍ വാദം ഇന്നും തുടരും. കേരളത്തിന്റെ വാദം കോടതി കേള്‍ക്കും. ബഫര്‍സോണില്‍ സമ്പൂര്‍ണ നിയന്ത്രണം പ്രായോഗികമല്ലെന്ന് കഴിഞ്ഞ ദിവസം വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി നിരീക്ഷിച്ചു. ഇന്നലെ അമിക്കസ് ക്യൂറിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും വാദമാണ് സുപ്രീം കോടതി കേട്ടത്. കേരളമടക്കം ഉയർത്തിയ ആശങ്കയ്ക്ക് കേന്ദ്ര സർക്കാരും അമിക്കസ് ക്യൂറി കെ. പരമേശ്വറും പിന്തുണ നൽകി. വിധിയിൽ ഭേദഗതി വേണമെന്ന വാദമുഖങ്ങൾ കണക്കിലെടുക്കുമെന്ന് കോടതി പ്രതികരിച്ചു. ബഫർസോണിൽ നിയന്ത്രിക്കേണ്ട പ്രവൃത്തികളെ നിയന്ത്രിക്കുകയും, അനുവദിക്കേണ്ടവ അനുവദിക്കുകയും വേണം. വിധി ബഫർസോൺ മേഖലയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കും. അന്തിമ, കരട് വിജ്ഞാപനങ്ങള്‍ വന്ന മേഖലയെ വിലക്കില്‍ നിന്ന് ഒഴിവാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

Share this story