താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം; നാല് പോലീസുകാര്‍ അറസ്റ്റില്‍
![താനൂർ കസ്റ്റഡി മരണം: എസ്.പിയെ മാറ്റണമെന്ന് താമിർ ജിഫ്രി ആക്ഷൻ കൗൺസിൽ](https://timeskerala.com/static/c1e/client/91214/uploaded_original/d20e1b83fa1f3c23e864b47776062626.webp)
മലപ്പുറം: താനൂരിലെ താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസില്‍ നാല് പോലീസുകാരെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്ബിന് അഗസ്റ്റിന്, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരുടെ അറസ്റ്റാൻ സിബിഐ രേഖപ്പെടുത്തിയത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ആല്ബിന് അഗസ്റ്റിനെ നീണ്ടുകരയിലെ വീട്ടില്‍ നിന്നും അഭിമന്യുവിനെ താനൂരിലെ താമരക്കുളത്ത് നിന്നും വിപിന്‍, ജിനേഷ് എന്നിവരെ വള്ളിക്കുന്നില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ കൊച്ചിയിലേക്ക് കൊണ്ടുപോയി.
താമിര്‍ ജിഫ്രിയെയും സുഹൃത്തുക്കളെയും 2023 ഓഗസ്റ്റ് ഒന്നിനാണ് എംഎഡിഎംയുമായി പോലീസ് കസ്റ്റഡിയിലെടുത്തത്. അന്ന് തന്നെയാണ് താമിര്‍ ജിഫ്രി പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. പിന്നീട് മര്‍ദനമേറ്റാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.