Times Kerala

ശ്രീനിവാസന്‍ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് നേരെ ഭീഷണി; ആറുപേർക്കെതിരെ കേസ് 

 
രൺജിത്ത് ശ്രീനിവാസൻ കൊല കേസ്; ശിക്ഷാ വിധി ഇന്ന്

ആലപ്പുഴ: ശ്രീനിവാസന്‍ വധക്കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിക്ക് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി ഉയര്‍ന്ന സംഭവത്തിൽ ക­ലാ­പാ­ഹ്വാ­ന­ത്തി­ന് പോ­ലീ­സ് കേ­സെ­ടു­ത്തു.ആ­ലപ്പു­ഴ സൗ­ത്ത് പോ­ലീ­സാ­ണ് ആ­റ് പേർക്കെതിരെ കേ­സെ­ടു­ത്തത്.

കേ­സില്‍ മൂ­ന്ന് പേ­രെ പോ­ലീ­സ് നേരത്തെ അ­റ­സ്­റ്റ് ചെ­യ്­തി­രുന്നു. ആലപ്പുഴ സ്വദേശികളായ രണ്ട് പേരും തിരുവനന്തപുരം സ്വദേശിയുമാണ് അറസ്റ്റിലായത്. ഇവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്ക് വധശിക്ഷവിധിച്ചിരുന്നു. ശിക്ഷ വിധിച്ച വനിതാ ജഡ്ജിക്കെതിരെയാണ് ഭീഷണി ഉയർന്നത്. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജ് വി. ജി. ശ്രീദേവിക്ക് നേരെയായിരുന്നു ഭീഷണി.

Related Topics

Share this story