Times Kerala

 ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: ഇന്ന് കുറ്റപത്രം സമർപ്പിക്കും

 
 ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: കുറ്റപത്രം ഇന്ന് സമർപ്പിക്കും
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ആയിരത്തോളം പേജുകൾ വരുന്ന കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസ് ആണ് സമർപ്പിക്കുന്നത്. രാവിലെ 11ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേട്ട് കോടതി -രണ്ട് ആണു കേസ് പരിഗണിക്കുന്നത്.  

ഓയൂരിൽ സഹോദരനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന ആറു വയസുകാരിയെ ആണ് കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.  ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍. പത്മകുമാര്‍ (52), ഭാര്യ എം.ആര്‍. അനിതാകുമാരി (45), മകള്‍ പി. അനുപമ (20) എന്നിവരാണ് കേസിലെ പ്രതികൾ.


 ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ നഗരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും  തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

Related Topics

Share this story