Description
Digital Voice of Kerala
Tuesday, May 26, 2026

Digital Voice of Kerala
HomeKeralaതലസ്ഥാനത്തെ SFI-KSU സംഘർഷം: ഇന്ന് സെക്രട്ടറിയേറ്റിലേക്ക് SFI മാർച്ച് | SFI...

തലസ്ഥാനത്തെ SFI-KSU സംഘർഷം: ഇന്ന് സെക്രട്ടറിയേറ്റിലേക്ക് SFI മാർച്ച് | SFI KSU Clash

🎙️ Latest Podcast

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തലസ്ഥാനത്ത് എസ്എഫ്ഐ – കെഎസ്‌യു പ്രവർത്തകർ തമ്മിൽ വൻ സംഘർഷം. പാളയത്ത് രാത്രിയിലുണ്ടായ കല്ലേറിലും ലാത്തിച്ചാർജിലും മണ്ണന്തല സി.ഐ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. പൊലീസ് ഏകപക്ഷീയമായി പെരുമാറി എന്നാരോപിച്ച് എസ്എഫ്ഐ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.(SFI KSU Clash In Trivandrum Following Kerala University Election Results)

യൂണിയൻ തിരഞ്ഞെടുപ്പിൽ ആകെയുള്ള 37 സീറ്റുകളിൽ 35 സീറ്റും നേടി എസ്എഫ്ഐ വൻ വിജയം കൈവരിച്ചിരുന്നു. ശിവ എസ്. ആണ് പുതിയ യൂണിയൻ ചെയർമാൻ. കെഎസ്‌യു ഒരു വൈസ് ചെയർപേഴ്‌സൺ സ്ഥാനമടക്കം രണ്ട് സീറ്റുകളിലാണ് വിജയിച്ചത്. ഇതിന് പിന്നാലെ ധീരജിന്റെ ചിത്രം ഉയർത്തിപ്പിടിച്ച് എസ്എഫ്ഐ നടത്തിയ വിജയഹ്ലാദ പ്രകടനത്തിനിടയിലേക്കാണ് കല്ലേറുണ്ടായത്. ഇതോടെ പ്രദേശം യുദ്ധക്കളമായി മാറി.

പ്രവർത്തകർ പരസ്പരം കല്ലെറിയുകയും കോൺഗ്രസ് അനുകൂല ഫ്ലക്സ് ബോർഡുകൾ വ്യാപകമായി തകർക്കപ്പെടുകയും ചെയ്തു. സ്ഥിതിഗതികൾ ശാന്തമാക്കാൻ പൊലീസ് പലതവണ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. തുടർന്ന് സിപിഐഎം നേതാക്കളായ എം.വി. ജയരാജനും എ.എ. റഹീമും നേരിട്ടെത്തിയാണ് എസ്എഫ്ഐ പ്രവർത്തകരെ സംഭവസ്ഥലത്തുനിന്ന് മാറ്റിയത്. കെഎസ്‌യു പ്രവർത്തകരുടെ അക്രമത്തിന് പൊലീസ് കൂട്ടുനിന്നുവെന്ന് എ.എ. റഹീം ആരോപിച്ചു.

Story Summary

Clashes erupted in Thiruvananthapuram between SFI and KSU activists following the Kerala University Union election results, where SFI won 35 out of 37 seats. Police used tear gas and water cannons to disperse the crowd, leaving a circle inspector injured, leading to a protest march to the Secretariat by SFI today.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.