മതവികാരത്തെ ചൂഷണം ചെയ്ത് വീണ്ടും അധികാരത്തിലെത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്: മുഖ്യമന്ത്രി
!['അസാധ്യമെന്നു പറഞ്ഞതെല്ലാം കേരളം സാധ്യമാക്കി, കേരളീയം വിജയം കണ്ടു; വരും വർഷങ്ങളിലും തുടരുമെന്ന് മുഖ്യമന്ത്രി](https://timeskerala.com/static/c1e/client/91214/uploaded/702ba7dd1b253d8056b404861b24cff7.jpg)
മതവികാരത്തെ ചൂഷണം ചെയ്ത് വീണ്ടും അധികാരത്തിലെത്താനാണ് സംഘപരിവാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ ചില വിഭാഗങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ ജനിച്ചുവളര്‍ന്ന ദേശത്തുതന്നെ അന്യരാണെന്ന് പ്രഖ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സംഘപരിവാര്‍ മതത്തെ രാഷ്ട്രീയവത്ക്കരിച്ചുക്കൊണ്ട് പൊതുമണ്ഡലത്തെ മലീനസമാക്കുന്നു. ദൈവങ്ങളുടെ പേരില്‍ വോട്ട് തേടാനാണ് ബിജെപി തയ്യാറാകുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
തെരഞ്ഞെടുപ്പ് സമയത്ത് ദൈവങ്ങളെ പ്രതിഷ്ഠിച്ച് മതവികാരത്തെ സങ്കുചിത രാഷ്ട്രീയത്തിനായി ചൂഷണം ചെയ്ത് വീണ്ടും ഒരിക്കല്‍ കൂടി ഭരണാധികാരത്തിലെത്താനാണ് സംഘപരിവാറിന്റെ ശ്രമം. അവിടെയാണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍ വ്യത്യസ്തമാകുന്നത്. വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് സമ്മതിദായകരാൽ അംഗീകാരിക്കപ്പെടുന്നത്. ഭരണാധികാരികള്‍ മതചടങ്ങിന്റെ പുരോഹിതരാകുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തിന് വിരുദ്ധമാണെന്നും പിണറായി ഓര്‍മ്മിപ്പിച്ചു.