തിരുവനന്തപുരം: ശബരിമലയിലെ നെയ്യിൽ നടന്ന ക്രമക്കേടുകളിൽ കർശന അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ. സന്നിധാനത്തേക്ക് കൊണ്ടുവന്നത് വാങ്ങിയ നെയ്യല്ലെന്നും പമ്പയിൽ വച്ച് ഇതിൽ തിരിമറി നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നെയ്യിൽ ചേർത്തിട്ടുള്ള വസ്തുക്കൾ ഏതൊക്കെയാണെന്ന് ശാസ്ത്രീയമായി പരിശോധിക്കും. ശബരിമലയിൽ പരിശുദ്ധമായ നെയ്യ് ആണ് എത്തിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Sabarimala Ghee Scam Crime Branch Investigation Ordered By Minister K Muraleedharan)
ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. നിർദ്ദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
അതേസമയം, മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങളെയും വിവാദങ്ങളെയും മന്ത്രി തള്ളിക്കളഞ്ഞു. കഴിച്ച ഭക്ഷണത്തിന്റെ കണക്കുപറയുന്ന ശൈലി ശരിയല്ലെന്ന് അദ്ദേഹം വിമർശിച്ചു. പ്രളയകാലത്ത് പിണറായി വിജയൻ ഉപവാസം ഇരുന്നിട്ടില്ലല്ലോ എന്ന് ഓർമ്മിപ്പിച്ച മന്ത്രി, ചീപ്പ് കളി കളിക്കുന്നത് ചില നേതാക്കൾ തന്നെയാണെന്നും കുറ്റപ്പെടുത്തി.
Story Summary
Devaswom Minister K. Muraleedharan announced that the Sabarimala ghee scam will be handed over to a special Crime Branch team. He confirmed irregularities in the ghee supplied at Pamba and assured strict action against officials while also dismissing political controversies surrounding the Chief Minister.


