Times Kerala

 കാട്ടാന കൊന്ന അജിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; രമേശ് ചെന്നിത്തല

 
 കാട്ടാന കൊന്ന അജിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; രമേശ് ചെന്നിത്തല
ബത്തേരി: വയനാട് പടമലയില്‍ കാട്ടാന വീടിന്റെ മതില്‍ തകര്‍ത്ത് ഗൃഹനാഥനെ കൊന്ന സംഭവം സര്‍ക്കാരിന്റെയും വനം വകുപ്പ് ഉദ്യേഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  ഇന്ന് രാവിലെ വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആനയുടെ ആക്രമണത്തില്‍ ചാലിഗദ്ദ പടമല പനച്ചിയില്‍ അജിയാണ് മരിച്ചത്. ആന ജീവനെടുത്ത അജിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അതോടൊപ്പം കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇത് മൂന്നാം തവണയാണ് വന്യ ജീവികളുടെ ആക്രമണത്താല്‍ ഇത്തരം സംഭവുണ്ടാകുന്നതെന്നും സംഭവം നടക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാരും വനം വകുപ്പും ഉണരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആക്രമണത്തില്‍ നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story