ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala vs PM Modi). ഡൽഹിയിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ 50 ദിവസം വേണ്ടിവന്ന പ്രധാനമന്ത്രിയാണ് അഞ്ച് ദിവസം പിന്നിടുമ്പോൾ കോൺഗ്രസിനെ വിമർശിക്കുന്നതെന്ന് അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
അഞ്ച് വർഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാർ വരട്ടെ എന്ന മോദിയുടെ പരിഹാസം കോൺഗ്രസ് സംസ്കാരത്തിന് ചേർന്നതല്ല. നാഗ്പൂരിൽ നിന്നുള്ള (ആർ.എസ്.എസ്) നിർദ്ദേശങ്ങൾക്കനുസരിച്ചല്ല കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയും അമിത് ഷായും മാത്രം തീരുമാനമെടുക്കുന്ന രീതി കോൺഗ്രസിലില്ല. എല്ലാ നേതാക്കളെയും കേട്ട് ജനാധിപത്യപരമായി തീരുമാനമെടുക്കണമെന്ന് രാഹുൽ ഗാന്ധിക്ക് നിർബന്ധമുള്ളതിനാലാണ് നടപടിക്രമങ്ങൾ വൈകുന്നത്. കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, കെ.സി വേണുഗോപാൽ തുടങ്ങിയവർ ഹൈക്കമാൻഡുമായി ചർച്ചകൾ പൂർത്തിയാക്കി. എം.എൽ.എമാരുടെ അഭിപ്രായം നിരീക്ഷകർ തേടിയിട്ടുണ്ട്.നിലവിൽ പാർട്ടിയിൽ യാതൊരുവിധ പ്രതിസന്ധിയുമില്ലെന്നും അഞ്ച് ദിവസം എന്നത് ഒരു ജനാധിപത്യ പാർട്ടിയിൽ സ്വാഭാവികമായ സമയം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ തന്നെ കേരള മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനം നടത്തുമെന്നും ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു.
Story Summary: Senior Congress leader Ramesh Chennithala slammed Prime Minister Narendra Modi for his remarks regarding the delay in selecting the Kerala Chief Minister. Responding to Modi’s jibe that Congress might have “five CMs for five years,” Chennithala reminded the PM that it took 50 days to announce a CM in Delhi. He emphasized that Congress is a democratic party, unlike the BJP where only Modi and Amit Shah make decisions. He stated that the consultation process involving KPCC leaders, AICC General Secretary K.C. Venugopal, and observers is complete, and a decision will be announced soon.

