പാലക്കാട്: വിവാദ പ്രസ്താവനയുമായി ഗതാഗത മന്ത്രി സി.പി. ജോൺ. പാലക്കാട്ട് നടന്ന കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവേയാണ് ജനങ്ങളുടെ മനോഭാവത്തെ വിമർശിച്ച് മന്ത്രി രംഗത്തെത്തിയത്.(Transport Minister CP John Remarks On KSRTC Passengers Creates Controversy)
പൈസ നൽകേണ്ടാത്ത കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുകയാണ് ചെയ്യുന്നത്. എന്നാൽ, മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കാൻ മടിയില്ല എന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
ഫീസില്ലാത്ത സ്വകാര്യ സ്കൂളുകളിലേക്ക് പോലും മക്കളെ അയക്കുന്നില്ല. എന്നാൽ ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളി കയറും. ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിൽ പോകാതെ സർക്കാർ ആശുപത്രികളുടെ വരാന്തകളിൽ കിടക്കാനും തയ്യാറാണ്. മലയാളി പൊതുസമൂഹത്തിന്റെ ഈ ഇരട്ടത്താപ്പും പെരുമാറ്റ രീതിയും അത്ഭുതപ്പെടുത്തുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Story Summary
Transport Minister CP John triggered a controversy by criticizing the public’s attitude toward free and subsidized government services. Speaking at the KBTA state conference in Palakkad, he remarked that while women rush into low-fare KSRTC buses and people queue at government hospitals, they spend heavily to send their children to private schools rather than free government institutions.


