തിരൂർ: ആയുർവേദ മസാജ് സെന്ററിൽ എത്തിയ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി മർദ്ദിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത സംഭവത്തിൽ നടത്തിപ്പുകാരനടക്കം മൂന്ന് പേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു (Tirur Honeytrap Case). തിരൂർ ഏറ്റിരിക്കടവിലെ ‘ഔറാ വെൽനസ്’ മസാജ് സെന്ററിലാണ് സംഭവം നടന്നത്. മസാജ് സെന്റർ നടത്തിപ്പുകാരനായ തിരുവനന്തപുരം സ്വദേശി സൗദ് (36), കോട്ടയം സ്വദേശി ജയന്തി (39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതിൽ ഒന്നാം പ്രതിയായ സൗദ് പത്തോളം കേസുകളിൽ പ്രതിയാണ്.
വെള്ളിയാഴ്ച രാത്രി മസാജിനായി എത്തിയ തെക്കൻ കുറ്റൂർ സ്വദേശി മനോജിനെയാണ് സംഘം ആക്രമിച്ചത്. മനോജിന്റെ കൈവശം പണമുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ ഇയാളെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. 28,500 രൂപ, ഒന്നര പവൻ സ്വർണ്ണമാല, പവർ ബാങ്ക്, ബൈക്ക് എന്നിവ സംഘം തട്ടിയെടുത്തു.
മനോജിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് സൗദിന്റെ പക്കൽ നിന്ന് സ്വർണ്ണമാലയും ബൈക്കും കണ്ടെടുത്തു. തിരൂർ ഡിവൈ.എസ്.പി എ.എം. സിദ്ദിഖ്, എസ്.എച്ച്.ഒ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
മറ്റൊരു കേസ്: മസാജ് സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചു എന്ന പരാതിയിൽ മനോജിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Story Summary: Tirur police arrested three individuals, including the manager of an Ayurvedic massage center, for allegedly trapping a young man in a honeytrap and robbing him of cash and gold. The victim, Manoj, was lured to ‘Aura Wellness’ at Etirikadavu, where he was stripped, photographed, and assaulted. The gang stole ₹28,500, a 1.5-sovereign gold chain, and his motorcycle. The arrested include Saud (Trivandrum), Jayanthi (Kottayam), and Veena (Ochira). While the stolen items were recovered from the prime accused Saud, a counter-case has also been registered against the victim for allegedly harassing the women at the center.

