Times Kerala

 എല്‍ഡിഎഫിലെ രാജ്യസഭാ സീറ്റ് പ്രശ്നം; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

 
എല്‍ഡിഎഫിലെ രാജ്യസഭാ സീറ്റ് പ്രശ്നം; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും
 

തിരുവനന്തപുരം: എല്‍ഡിഎഫിലെ രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ അന്തിമ തീരുമാനം ഇന്ന്. തിങ്കളാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗം തീരുമാനമെടുക്കുമെന്നാണ് വിവരം. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും വിഷയം ചര്‍ച്ചചെയ്യും.

ശനിയാഴ്ച നടന്ന സിപിഎം-സിപിഐ ഉഭയക്ഷി ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. 

എല്‍ഡിഎഫിന് ലഭിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് സിപിഎമ്മിന്‍റേതാണ്. രണ്ടാമത്തെ സീറ്റിനായാണ് ഘടകകക്ഷികള്‍ അവകാശവാദം ഉന്നയിക്കുന്നത്. അതിനിടെ സിപിഎം ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത് പ്രശ്‌നം പരിഹരിക്കുമോ അഭ്യൂഹവുമുണ്ട്. സിപിഎം കേന്ദ്ര നേതൃത്വവുമായി ആശയവിനിമയം നടത്തിയ ശേഷമാകും അന്തിമ തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് പരാജയപ്പെട്ടതോടെ കേരള കോണ്‍ഗ്രസ്- എമ്മിന് പാര്‍ലമെന്‍റി‌ല്‍ പ്രാതിനിധ്യം ഇല്ലാതായി. ഈ പശ്ചാത്തലത്തില്‍ രാജ്യസഭാ സീറ്റ് അനുവദിക്കണമെന്നാണ് ആ പാര്‍ട്ടിയുടെ ആവശ്യം.

സിപിഐക്കും കേരള കോണ്‍ഗ്രസ്- എമ്മിനും പുറമേ എന്‍സിപി, ആര്‍ജെഡി കക്ഷികളും രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കെ. രാധാകൃഷ്ണന്‍ ഒഴിയുന്ന മന്ത്രിസ്ഥാനം വേണമെന്നും ആര്‍ജെഡി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ആര്‍ജെഡിക്കും എന്‍സിപിക്കും സീറ്റ് നല്‍കില്ലെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്.

Related Topics

Share this story