വയനാട്: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നതിനിടെ, ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ കടുത്ത പ്രതിഷേധം. വയനാട് ഡി.സി.സി ഓഫീസിന് സമീപം പ്രത്യക്ഷപ്പെട്ട ഇംഗ്ലീഷിലുള്ള പോസ്റ്ററുകൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടർന്നതിന്റെ സൂചനയാകുന്നു.(Protests In Wayanad Over Kerala Chief Minister Selection)
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചാൽ കേരളത്തിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്നും പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ അടുത്തയാൾ മാത്രമാണെന്നും, രാഹുലിന്റെയും പ്രിയങ്കയുടെയും തെറ്റായ തീരുമാനങ്ങൾക്ക് കേരളം വഴങ്ങില്ലെന്നും പോസ്റ്ററിൽ രൂക്ഷമായി വിമർശിക്കുന്നു.
അതേസമയം, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് മുൻപ് ഉണ്ടായേക്കുമെന്നാണ് സൂചന. അന്തിമ തീരുമാനത്തിൽ മുൻവിധികളില്ലെന്നും, കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്ത് മാത്രമേ തീരുമാനമെടുക്കൂ എന്നും രാഹുൽ ഗാന്ധി നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്.
Story Summary
Tensions within the Congress party regarding the selection of Kerala’s new Chief Minister have escalated, leading to public protests against the high command in Wayanad. While posters critical of Rahul Gandhi and KC Venugopal have appeared, a final decision on the CM candidate is expected to be announced by the party high command today after consultations with alliance partners.

