കരിങ്കുന്നം പോലീസ് സ്‌റ്റേഷനിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ അതിക്രമം; ഒരു പോലീസ് ഉദ്യോഗസ്ഥനെ കടിച്ചു

കരിങ്കുന്നം പോലീസ് സ്‌റ്റേഷനിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ അതിക്രമം; ഒരു പോലീസ് ഉദ്യോഗസ്ഥനെ കടിച്ചു
ഇടുക്കി: കരിങ്കുന്നം പോലീസ് സ്‌റ്റേഷനിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ അതിക്രമം.  മുണ്ടക്കയം സ്വദേശി ഷാജിയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാൾ പോലീസ് വാഹനത്തിന്റെ ഗ്ലാസ്സും സിസിടിവി ക്യാമറകളും തകർത്തു. അക്രമാസക്തനായി പോലീസുകാരെയും അക്രമിച്ചു.

തൊടുപുഴ – പാലാ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ഷാജി. ഇയാൾ കഴിഞ്ഞ ദിവസം മറ്റൊരു ബസ്സിലെ ജീവനക്കാരുമായി പ്രശനമുണ്ടാക്കിയ സംഭവത്തിൽ ബസ് ജീവനക്കാരുടെ പരാതിയിലാണ്  കരിങ്കുന്നം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.  സ്‌റ്റേഷനിൽ  എത്തിച്ച ഇയാൽ പോലീസിന് നേരെ അസഭ്യവർഷം നടത്തുകയും അക്രമം നടത്തുകയുമായിരുന്നു. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും മറ്റൊരു പോലീസുകാരനെ പ്രതി കടിക്കുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് ഉദ്യോഗസ്ഥർ ഇയാളെ കീഴ്‌പ്പെടുത്തിയത്.

ഇയാൾ കുറച്ച് വർങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലാണെന്നാണ് സുഹൃത്തുക്കൾ പൊലീസിന് നൽകിയ മൊഴി. കോടതിയിൽ വച്ച് മജിസ്ട്രേറ്റിനെ ആക്രമിച്ചതുൾപ്പെടെ ചിറ്റാർ സ്റ്റേഷനിൽ എട്ടു കേസുകളിൽ പ്രതിയാണ് ഇയാൾ. 

Share this story