തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർദ്ധിപ്പിച്ചത് ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് അദ്ദേഹം പറഞ്ഞു. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വീർപ്പുമുട്ടുന്ന സാധാരണക്കാരന്റെ മേൽ കേന്ദ്രം വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Pinarayi Vijayan On Fuel Price, Slams Central Government Over Fuel Price Hike In India)
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി വില കൂട്ടുന്നത് ഒരുവിധത്തിലും ന്യായീകരിക്കാനാവില്ല. പാചകവാതക ക്ഷാമവും വിലക്കയറ്റവും മൂലം ദുരിതത്തിലായ ജനജീവിതം ഈ തീരുമാനത്തോടെ കൂടുതൽ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ധനവില വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലയും ഗതാഗതച്ചെലവും കുത്തനെ ഉയരാൻ കാരണമാകും. ഇതിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് തൊഴിലാളികളും കർഷകരും സാധാരണ കുടുംബങ്ങളുമാണ്. ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന ഈ അന്യായമായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
Story Summary
CPIM Politburo member Pinarayi Vijayan slammed the central government’s decision to hike petrol and diesel prices by ₹3 per litre, calling it a betrayal of common people already struggling with inflation. He demanded an immediate withdrawal of the hike, stating it would further drive up the cost of essential goods and transport.

