Times Kerala

 പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; ഭർത്താവിനെതിരായ ആരോപണം തെറ്റെന്ന് യുവതി

 
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; ഭർത്താവിനെതിരായ ആരോപണം തെറ്റെന്ന് യുവതി
 

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി. ഭർത്താവിനെതിരായ ആരോപണം തെറ്റാണെന്ന് യുവതി പറഞ്ഞു. പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞതെല്ലാം കളവാണെന്നും തനിക്ക് കുറ്റബോധം ഉണ്ടെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ യുവതി പറഞ്ഞു. നേരത്തെ വിവാഹം രജിസ്റ്റർ ചെയ്ത കാര്യം ഭർത്താവായ രാഹുൽ പറഞ്ഞിരുന്നുവെന്നും വീട്ടുകാരുടെ പ്രേരണയെ തുടർന്നാണ് ആരോപണം എന്നും യുവതി പറഞ്ഞു.    

നേരത്തെ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുന്പ് ക്രൂരമർദനത്തിനിരായായി എന്നായിരുന്നു പരാതി. പ്രതി രാഹുലിനെതിരെ വധശ്രമം, സ്ത്രീധന പീഡനം അടക്കം കുറ്റങ്ങൾ ചുമത്തിയാണ് പന്തീരാങ്കാവ് പോലീസ് കേസെടുത്തത്. രാഹുൽ മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു. യുവതിയുടെ പരാതിയിന്മേലുള്ള അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനു പന്തീരാങ്കാവ് എസ്എച്ച്ഒ എസ്. സരിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Related Topics

Share this story