കൊച്ചി: എറണാകുളം റൂറൽ പോലീസിന്റെ കുപ്രസിദ്ധ കുറ്റവാളികളെ പിടികൂടാനുള്ള ‘ഓപ്പറേഷൻ സ്റ്റീൽ ബേഡ്’ മിന്നൽ പരിശോധനയിൽ രണ്ട് കൊടും ക്രിമിനലുകൾ കൂടി അങ്കമാലി പോലീസിന്റെ പിടിയിലായി. അന്തിക്കാട് പെരിങ്ങോട്ടുകര സ്വദേശി രാഗേഷ് (കായ്ക്കുരു രാഗേഷ് – 42), വാടാനപ്പള്ളി ഗണേശമംഗലം സ്വദേശി ജുഗൽ (21) എന്നിവരെയാണ് അങ്കമാലി പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്.(Operation Steel Bird Angamaly, Kaikkuru Ragesh Arrested)
അങ്കമാലി കേന്ദ്രീകരിച്ച് വൻ ഹൈവേ കൊള്ളയ്ക്ക് പദ്ധതിയിട്ടിരുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരും. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം ഏഴായി. കായ്ക്കുരു രാഗേഷ് അറുപതോളം വധശ്രമ, കവർച്ച കേസുകളിൽ പ്രതിയാണ്. കർണാടകയിൽ നടന്ന ഹൈവേ കൊള്ളക്കേസിൽ തടവിലായിരുന്ന ഇയാൾ കഴിഞ്ഞ ജൂൺ അവസാനത്തോടെയാണ് ജയിൽ മോചിതനായത്.
ജുഗൽ 11-ഓളം കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ കാപ്പ ചുമത്തി എറണാകുളം ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നതാണ്. വിലക്ക് ലംഘിച്ചാണ് ഇയാൾ വീണ്ടും കവർച്ചാ സംഘത്തോടൊപ്പം ചേർന്നത്.
Story Summary
Under ‘Operation Steel Bird’, Angamaly Police apprehended two notorious criminals, ‘Kaikkuru’ Ragesh and KAAPA-accused Jugal, busting a gang plotting highway robbery. A total of seven gang members have been arrested in connection with this case, pushing the Operation Steel Bird total arrest count to 25.


