Times Kerala

കാട്ടാക്കടയിലെ കൊലപാതകം: മന്ത്രവാദവും സംശയിക്കുന്നു

 
കാട്ടാക്കടയിലെ കൊലപാതകം: മന്ത്രവാദവും സംശയിക്കുന്നു
 

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തെളിഞ്ഞതോടെ ഒപ്പം താമസിച്ചിരുന്ന രഞ്ജിത്തിനായി അന്വേഷണം ശക്തമാക്കി. ഇയാളുടെ ഫോൺ ടവറുകൾ ഉൾപ്പടെ പരിശോധിക്കുകയാണ്. ഇയാൾ നാട്ടിൽതന്നെ തങ്ങാനുള്ള സാധ്യതയയാണ് പോലീസ് കാണുന്നത്.   ചിലരെ സംശയം തോന്നിയതിനെ തുടർന്ന് വിളിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ അവരെ വിട്ടയച്ചു.

കാട്ടാക്കട മുതിയാവിളയിൽ മായ മുരളിയെയാണ് വ്യാഴാഴ്ച വീടിനോട് ചേർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. മർദനത്തിന്‍റെ പാടുകളും മൃതദേഹത്തിലുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

അതേസമയം വീട്ടിൽ ഒരാൾ വന്നു പോകാറുണ്ടായിരുന്നുവെന്നും ഇയാൾ പൂജാകർമിയാണെന്നുമുള്ള സൂചന പോലീസ് നൽകുന്നുണ്ട്. അതിനാൽതന്നെ മന്ത്രവാദ സാന്നിധ്യവും പോലീസ് പരിശോധിക്കുന്നു.

Related Topics

Share this story