കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് തന്റെ കോഴിക്കോട് കോട്ടൂളിയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ മിന്നൽ പരിശോധനയോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് പി.എ. മുഹമ്മദ് റിയാസ്. ഇ.ഡി പരിശോധന നടത്തി മടങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Muhammad Riyas Defiant Over ED Raid Advocate Alleges Human Rights Violation Against Family)
പരിശോധനാ സമയത്ത് താൻ വസതിയിൽ ഇല്ലായിരുന്നുവെന്ന് വ്യക്തമാക്കിയ റിയാസ്, ഏത് തരത്തിലുള്ള ഭീഷണികൾ ഉണ്ടായാലും തലപോയാലും നേരിട്ട് പോരാടുമെന്ന് പ്രഖ്യാപിച്ചു. അതേസമയം, റെയ്ഡിനിടെ ഇ.ഡി ഉദ്യോഗസ്ഥർ മുഹമ്മദ് റിയാസിന്റെ വസതിയിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ തുറന്നടിച്ചു.
പരിശോധന പൂർത്തിയായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇ.ഡി ഒടുവിൽ എഴുതി നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി. തന്റെ രാഷ്ട്രീയ നിലപാടുകളിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഇ.ഡി കാണിച്ച ഈ അതിക്രമങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
Story Summary
Former Kerala Minister and MLA PA Muhammad Riyas responded defiantly after the ED concluded its searches at his Kozhikode residence in connection with the CMRL monthly payoff case. Riyas, who was away during the raid, asserted that communists cannot be intimidated by central agencies and vowed to fight against the Sangh Parivar even at the cost of his life.

