പത്തനംതിട്ട: അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്ത്രീയെ ജീവനക്കാരൻ വടികൊണ്ട് മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ സ്ത്രീ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ സ്ത്രീയെയാണ് ജീവനക്കാരൻ മർദ്ദിച്ചതെന്നാണ് ആരോപണം.(KSRTC Employee Accused Of Assaulting Woman At Adoor Bus Stand Over Begging)
സ്റ്റാൻഡിൽ ഭിക്ഷാടനം നടത്തുന്നതിനിടെയാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നാലെ ഇവർ അടൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ, മർദ്ദനം നടന്നെന്ന ആരോപണം കെഎസ്ആർടിസി അധികൃതർ പൂർണ്ണമായും നിഷേധിച്ചു. ബസ് സ്റ്റാൻഡ് പരിസരം ഭിക്ഷാടന നിരോധന മേഖലയാണെന്നും, അതിനാൽ ഭിക്ഷാടനത്തിന് എത്തിയ സ്ത്രീയെ അവിടുന്ന് മാറ്റിവിടുക മാത്രമാണ് ചെയ്തതെന്നും അധികൃതർ വിശദീകരിക്കുന്നു.
Story Summary
A KSRTC employee at Adoor has been accused of beating a woman who was begging at the bus stand. While the woman has filed a police complaint and sought medical treatment, KSRTC officials denied the assault, claiming the employee merely directed the woman away from the premises as the area is a declared anti-begging zone.

