Times Kerala

 കെ.എസ്.ആർ.ടി.സി കണ്ടക്ടർ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

 
 കെ.എസ്.ആർ.ടി.സി കണ്ടക്ടർ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: കാസർകോട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടറെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി നരയംകുളം മൂലാട് തണ്ടപ്പുറത്തുമ്മൽ ഗോപാലൻകുട്ടിനായരുടെ മകൻ അനീഷിനെ(41) ആണ് കോഴിക്കോട് ശ്രീകണ്ഠേശ്വരക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അനീഷിന് കോഴിക്കോടുനിന്ന് കാസർകോട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. കാസർകോട് ജോയിൻ ചെയ്തു.  ശേഷം ഡ്യൂട്ടിയെടുത്ത് മടങ്ങി കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. തിങ്കളാഴ്ച ഭാര്യ വിജിനയുമായി ബാലുശ്ശേരിയിലെ ബാങ്കിൽപോയി ഇടപാടു നടത്തി ഒറ്റക്ക് കോഴിക്കോട്ടേക്ക് പോയി. തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ മുറിയെടുത്തു. ഫോൺ സ്വിച്ച് ഓഫ് ആയതിനെത്തുടർന്ന് സഹപ്രവർത്തകരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. 

സഹപ്രവർത്തകർ ലോഡ്ജിൽ അന്വേഷിച്ചപ്പോൾ അനീഷ് മുറിയെടുത്തതായി മനസ്സിലായി. വാതിൽ തുറക്കാത്തതിനെത്തുടർന്ന് പൊലീസ് എത്തി വാതിൽ ചവിട്ടിപ്പൊളിച്ചപ്പോഴാണ്  മരണവിവരം പുറത്തറിയുന്നത്.  തൊട്ടിൽപ്പാലം ഡിപ്പോയിലെ കണ്ടക്‌ടറായിരുന്ന അനീഷിന് കഴിഞ്ഞ ദിവസങ്ങളിൽ കാസർഗോട്ടേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Related Topics

Share this story