കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച അവയവക്കച്ചവട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക പരിശോധന നടത്തുന്നു. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയും കൊല്ലം പുളിയത്തുമുക്ക് സ്വദേശിയുടെ വീടും ഉൾപ്പെടെ അഞ്ചിടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. കേസിലെ മുഖ്യപ്രതി നജീബുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടക്കുന്നത്.(Kerala Organ Trafficking Case, ED Raids Private Hospital And Other Locations )
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വെച്ചാണ് നജീബിനെ നേരത്തെ പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ മൂന്ന് വർഷമായി നജീബിന്റെ നേതൃത്വത്തിൽ വ്യാജരേഖകൾ ചമച്ച് വൻ തോതിൽ അവയവക്കച്ചവടം നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. പാവപ്പെട്ടവരും സാധാരണക്കാരുമായ നിരവധി പേരെ ചതിയിൽപ്പെടുത്തിയാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത്.
കേസിൽ വൻതോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന്, പണമിടപാടുകളെക്കുറിച്ചും മാഫിയാ സംഘത്തിന്റെ ബന്ധങ്ങളെക്കുറിച്ചും ഇഡി പ്രത്യേക അന്വേഷണം നടത്തുകയാണ്. സംസ്ഥാനത്ത് വേരുറപ്പിച്ച വൻ അവയവദാന തട്ടിപ്പ് സംഘത്തെ പൂർണ്ണമായും പുറത്തുകൊണ്ടുവരാനാണ് നീക്കം.
Story Summary
The Enforcement Directorate (ED) has launched raids at five locations, including a prominent private hospital in Kochi and the residence in Kollam, in connection with a major organ trafficking racket. The investigation follows the arrest of the key suspect, Najeeb, who is accused of orchestrating a three-year-long scheme involving forged documents to exploit vulnerable individuals for organ trading.

