കൊച്ചി: സംസ്ഥാന പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം സംബന്ധിച്ച് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഹർജി പരിഗണിച്ച് കോടതി താൽക്കാലിക സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.(Kerala High Court Stays Home Department Order On Police Association Restructuring )
കേസ് മൂന്നാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഘടന രൂപീകരിക്കാനുള്ള ഭരണഘടനാപരമായ മൗലികാവകാശത്തിന്റെ ലംഘനമാണ് സർക്കാർ നടപടിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
47 വർഷമായി പ്രവർത്തിക്കുന്ന സംഘടനയുടെ ഘടന മാറ്റിയതിനും ഒരു സംഘടന ഇല്ലാതാക്കിയതിനും വ്യക്തമായ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും, സായുധ സേനാംഗങ്ങളുടെയും ക്രമസമാധാന പാലകരുടെയും അവകാശങ്ങളിൽ മാറ്റം വരുത്താൻ ഭരണഘടനയുടെ ആർട്ടിക്കിൾ 33 പ്രകാരം പാർലമെന്റിന് മാത്രമാണ് അധികാരമെന്നും ഹർജിക്കാർ വാദിച്ചു. ജൂലൈ 27-നാണ് ആഭ്യന്തര വകുപ്പ് അസോസിയേഷനുകളുടെ അംഗത്വ ഘടന പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കിയത്.
Story Summary
The Kerala High Court stayed the State Home Department’s order to restructure the police personnel associations and the subsequent dissolution of their governing bodies by the DGP. Considering a petition filed by the Police Association alleging violation of constitutional rights and lack of jurisdiction, court issued an interim stay and scheduled the case for further hearing after three weeks.


