HomeNationalതൃണമൂൽ കോൺസ് തർക്കത്തിൽ എതിര്‍ വിഭാഗത്തിന് കൂടുതൽ സമയം നൽകരുതെന്ന് മമത;...

തൃണമൂൽ കോൺസ് തർക്കത്തിൽ എതിര്‍ വിഭാഗത്തിന് കൂടുതൽ സമയം നൽകരുതെന്ന് മമത; തിരഞ്ഞെടുപ്പ് കമ്മീഷനോട് അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യം | Trinamool Congress Name Symbol Controversy

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ പേര്, തിരഞ്ഞെടുപ്പ് ചിഹ്നം, സംഘടനാ നിയന്ത്രണം എന്നിവ സംബന്ധിച്ച തർക്കത്തിൽ എതിര്‍ വിഭാഗത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു (Trinamool Congress Name Symbol Controversy). അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നും മമത ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി അശ്വനി കുമാർ മൊഹാലിന് അയച്ച കത്തിലാണ് മമത ഇക്കാര്യം ആവശ്യപ്പെട്ടത്. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ തർക്കത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അതിനാൽ നടപടികൾ വൈകിപ്പിക്കരുതെന്നും മമത ചൂണ്ടിക്കാട്ടി.

ജൂലൈ 6നുള്ള സമയപരിധിക്കുള്ളിൽ തന്റെ വിഭാഗം വിശദമായ മറുപടി സമർപ്പിച്ചിരുന്നുവെന്നും അതിന്റെ പകർപ്പ് എതിര്‍ വിഭാഗത്തിന് കൈമാറിയിരുന്നുവെന്നും മമത വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷ നേതാവ് റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും അവർ ആരോപിച്ചു. റിതബ്രത ബാനർജിക്ക് ആദ്യം ജൂലൈ 6 വരെ മറുപടി നൽകാൻ കമ്മീഷൻ സമയം അനുവദിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ജൂലൈ 10 വരെയും തുടർന്ന് ജൂലൈ 25 വരെയും സമയപരിധി നീട്ടിയിരുന്നു. എന്നാൽ ഇതിന് ശേഷവും മറുപടി ലഭിച്ചിട്ടില്ലെന്നാണ് മമതയുടെ വാദം.

കൂടുതൽ സമയം അനുവദിക്കുന്നത് എതിര്‍ വിഭാഗത്തിന് കൃത്രിമ തെളിവുകൾ സൃഷ്ടിക്കാൻ അവസരം നൽകുമെന്നും നടപടികൾ ഇരുവിഭാഗങ്ങൾക്കും തുല്യമായ അവസരം ഉറപ്പാക്കണമെന്നും മമത ആവശ്യപ്പെട്ടു. എതിര്‍ വിഭാഗത്തിന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നതായും അവർ പറഞ്ഞു.

ടിഎംസിയിലെ പിളർപ്പിനെ തുടർന്ന് യഥാർത്ഥ പാർട്ടി ആരാണെന്ന് തീരുമാനിക്കാനുള്ള നടപടികളാണ് നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലുള്ളത്. ഏത് വിഭാഗത്തിനാണ് പാർട്ടി പേര്, തിരഞ്ഞെടുപ്പ് ചിഹ്നം, സംഘടനാ നിയന്ത്രണം, സാമ്പത്തിക സ്വത്തുക്കൾ എന്നിവ ലഭിക്കുകയെന്ന് കമ്മീഷന്റെ തീരുമാനം നിർണയിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം മമത ബാനർജിയെ മാറ്റി പുതിയ നേതൃത്വ ഘടന പ്രഖ്യാപിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇരുവിഭാഗങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെ ടിഎംസിയുടെ ഔദ്യോഗിക അംഗീകാരം സംബന്ധിച്ച തർക്കം രൂക്ഷമായിരിക്കുകയാണ്.

Summary: Mamata Banerjee has urged the Election Commission to complete the inquiry into the Trinamool Congress leadership and symbol dispute without granting further extensions to the rival faction. The EC’s decision will determine which group retains the party name, symbol and organisational control.

WhatsApp Channel Banner

Latest updates

PM ശ്രീ പദ്ധതിയുമായി മുന്നോട്ട് തന്നെ: നിർണ്ണായക തീരുമാനവുമായി...

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് പെട്ടെന്ന് പിൻമാറാനാകില്ലെന്ന നിലപാടിൽ യു.ഡി.എഫ് സർക്കാർ. മുൻ എൽ.ഡി.എഫ് സർക്കാർ ഒപ്പുവെച്ച കരാറായതിനാലും, സമഗ്ര ശിക്ഷ ഉൾപ്പെടെയുള്ള കേന്ദ്ര...

‘പുനർജനി കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര മന്ത്രി അസാധാരണ തിടുക്കം...

തിരുവനന്തപുരം: പുനർജനി കേസ് അവസാനിപ്പിക്കാൻ ആഭ്യന്തരമന്ത്രി അസാധാരണമായ തിടുക്കം കാണിച്ചത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്ന് പി. രാജീവ്. അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് പ്രഖ്യാപിച്ചത് വിഷയം മൂടിവെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം...

വന്ദേമാതരത്തെ അധിക്ഷേപിക്കുന്നത് ക്രിമിനൽ കുറ്റം: ദേശീയ ബഹുമതി അധിക്ഷേപ...

ന്യൂഡൽഹി: 'ദേശീയ ബഹുമതി അധിക്ഷേപ വിരുദ്ധ (ഭേദഗതി) ബിൽ 2026' ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ഹ്രസ്വമായ ചർച്ചയ്ക്ക് ശേഷമാണ് സഭ ബിൽ പാസാക്കിയത്. ഡി.എം.കെ എം.പി കനിമൊഴിയും ബി.ജെ.പി എം.പി സംബിത് പത്രയും...

അപരിചിതരായ യാത്രികർക്ക് നൽകിയത് ഒരൊറ്റ ബ്ലാങ്കറ്റ്: ഇന്ത്യൻ റെയിൽവേ...

ന്യൂഡൽഹി: ആർ.എ.സി ടിക്കറ്റിൽ യാത്ര ചെയ്ത അപരിചിതരായ രണ്ട് യാത്രികർക്ക് ഒരു ബ്ലാങ്കറ്റ് മാത്രം നൽകിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേയ്ക്ക് വൻ തിരിച്ചടി. റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ സേവന വൈകല്യമാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി...

ദിവസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇറാനിൽ വീണ്ടും അമേരിക്കൻ...

ടെഹ്റാൻ: ദിവസങ്ങൾ നീണ്ട താരതമ്യേന ശാന്തമായ സാഹചര്യത്തിന് ശേഷം ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തി. ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതിന്...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....