ഡല്‍ഹിയില്‍ സമരമുഖം തുറന്ന് കേരളസർക്കാർ
![ഡല്‍ഹിയില്‍ സമരമുഖം തുറന്ന് കേരളസർക്കാർ](https://timeskerala.com/static/c1e/client/91214/uploaded/fc773c35a277a98b2bcc083eacef0428.webp)
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ നിരന്തര അവഗണനക്കെതിരെ രാജ്യതലസ്ഥാനത്ത് കേരള സർക്കാരിന്റെ പ്രതിഷേധം തുടങ്ങി. കേരള ഹൗസിൽ നിന്നും ജന്തർമന്തറിലേക്ക് പ്രകടനമായിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിചേർന്നത്. കേരളത്തിന്റെ മൂന്നരക്കോടി ജനതയുടെ രോഷമാണ് ഡൽഹിയിൽ ഉയരുക. നാടിന്റെ മുന്നേറ്റത്തിനായി ഡല്‍ഹി ജന്തര്‍മന്തറില്‍ ഉയരുന്ന ശബ്‌ദം ജനാധിപത്യ ഇന്ത്യയില്‍ കേരളത്തിന്റെ സമരപോരാട്ടങ്ങളുടെ ഉജ്വല ഏടാകും. കേരളത്തിന്റെ മുന്നോട്ടുപോക്കിനും അതിജീവനത്തിനും അനിവാര്യമായതോടെയാണ് സംസ്ഥാനം പ്രക്ഷോഭത്തിനൊരുങ്ങിയത്.ജന്തർമന്തറിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ പങ്കെടുക്കുന്നു. പ്രതിഷേധം ഉച്ചവരെ തുടരും. എൻഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ച് കത്ത് നൽകിയിട്ടുണ്ട്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
കേന്ദ്രത്തിൽ നിന്നും കോടികൾ കിട്ടാനുണ്ടെന്നു ന്പറയുന്നത് പച്ചക്കള്ളം, കേന്ദ്ര സർക്കാർ അവഗണിക്കുന്നുവെന്ന പ്രചാരണം സർക്കാരിന്റെ അഴിമതി മറച്ചുവയ്ക്കാൻ; പ്രതിപക്ഷനേതാവ്
കേന്ദ്രത്തിൽ നിന്നും 57,800 കോടി രൂപ കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഊതിപ്പെരുപ്പിച്ച ഈ കണക്ക് നിയമസഭയിൽ പ്രതിപക്ഷം പൊളിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്ര സർക്കാർ അവഗണിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നതിന് പിന്നിൽ പിണറായി സർക്കാറിന്റെ കെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയും മറച്ചുവെക്കാനുള്ള നീക്കമാണെന്നും സതീശൻ ആരോപിച്ചു. ധനപ്രതിസന്ധിയുടെ ഒരുപാട് കാര്യങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്ര സർക്കാർ അവഗണന. നികുതി പിരിവിലെ പരാജയവുംകെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയുമാണ് കേരളത്തെ ഈ അവസ്ഥയിലെത്തിച്ചത്.അഞ്ച്മാസമായി പെൻഷൻ കൊടുക്കുന്നില്ല. സാമൂഹ്യക്ഷേമ, വികസന പ്രവർത്തനം ഒന്നും നടക്കുന്നില്ല. ധനപ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിയിട്ടു.വി. മുരളീധരനും മുഖ്യമന്ത്രിയും രാത്രിയിൽ വിളിച്ച് ഒത്തുതീർപ്പ് നടത്തും. സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ഒത്തുതീർപ്പിന്റെ ഇടനിലക്കാരൻ മുരളീധരനാണ്. അതിനു പകരമായാണ് സുരേന്ദ്രനെ കള്ളപ്പണക്കേസിൽ രക്ഷിച്ചത്. മുരളീധരൻ പല വർത്തമാനാണ് പറയുന്നത്. ഞങ്ങൾക്ക് ഒന്നേയുള്ളുവെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.