കരുവന്നൂർ സാമ്പത്തിക തട്ടിപ്പ്: നിക്ഷേപകൻ ജോഷിക്ക് 28 ലക്ഷം രൂപയും കൈമാറി
![കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; സിപിഐഎം നേതാക്കൾക്ക് എതിരെ അരവിന്ദാക്ഷന്റെ മൊഴി](https://timeskerala.com/static/c1e/client/91214/uploaded/ce9dad89e3a80c3b2d5f2c514c9da21b.jpg)
തൃശൂർ:കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ ജോഷിക്ക് 28 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് കൈമാറി. ബന്ധുക്കളുടെ ഉൾപ്പടെ പണം മൂന്ന് മാസത്തിനുള്ളിൽ തിരികെ നൽകും. പണം തിരികെ ലഭിക്കാത്തതിനാൽ ഈ മാസം 30ന് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ജോഷി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ജോഷിയുടെ പേരിലെ നിക്ഷേപ തുകയും പലിശയും ചേർത്തുള്ള 28 ലക്ഷം രൂപയുടെ ചെക്കാണ് ജോഷിക്ക് തിരികെ നൽകിയത്. പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ ജോഷി ദയാവധത്തിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് പണം തിരികെ നൽകുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചുവെങ്കിലും ബാങ്ക് നടപടികൾ വൈകുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബാങ്കിൽ കുത്തിയിരുന്ന ജോഷിയുമായി ബാങ്ക് സിഇഒ രാകേഷ് സംസാരിച്ചതിന് പിന്നാലെയാണ് 28 ലക്ഷം രൂപയുടെചെക്ക് നൽകിയത്.