Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala
HomeKeralaകാഫിർ സ്ക്രീൻഷോട്ട് കേസ്: DYFI നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി;...

കാഫിർ സ്ക്രീൻഷോട്ട് കേസ്: DYFI നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി; 2 ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കോടതി | Kafir Screenshot Case

🎙️ Latest Podcast

കോഴിക്കോട് : വടകരയിലെ വിവാദമായ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരന് തിരിച്ചടി. പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളുകയും, ഇദ്ദേഹത്തെ രണ്ട് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിടുകയും ചെയ്തു.(Kafir Screenshot Case DYFI Leader Jithin Bhaskaran Denied Bail)

വിവാദമായ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും, അതിനായി പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതി തെളിവുകൾ നശിപ്പിച്ചിട്ടുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.

അതേസമയം, പ്രോസിക്യൂഷൻ ആരോപണങ്ങൾ പ്രതിഭാഗം നിഷേധിച്ചു. വിവാദ സ്ക്രീൻഷോട്ട് നിർമ്മിച്ചത് ജിതിൻ ഭാസ്കരനാണെന്നതിന് കൃത്യമായ തെളിവുകളില്ലെന്നും, സ്ക്രീൻഷോട്ടിന്റെ ഉറവിടം അന്വേഷണ സംഘം ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.

Story Summary

The Vadakara Judicial Magistrate Court has denied bail to DYFI leader Jithin Bhaskaran in the ‘Kafir Screenshot’ case, remanding him to two days of police custody. While the prosecution argued that custodial interrogation is essential to identify the origin of the screenshot and investigate the destruction of evidence, the defense contended that there is no proof linking the accused to the creation of the screenshot.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.