Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala'നാട്ടുകാർ ഇതൊക്കെ കണ്ട് ആസ്വദിക്കുന്നുണ്ട്, ഇതൊക്കെ ജനാധിപത്യ പ്രക്രിയയുടെ ഭാഗം മാത്രമാണ്':...

‘നാട്ടുകാർ ഇതൊക്കെ കണ്ട് ആസ്വദിക്കുന്നുണ്ട്, ഇതൊക്കെ ജനാധിപത്യ പ്രക്രിയയുടെ ഭാഗം മാത്രമാണ്’: മുഖ്യമന്ത്രി ചർച്ചകളെ കുറിച്ച് K മുരളീധരൻ | K Muraleedharan On Kerala CM

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി ചർച്ചകളിൽ കോൺഗ്രസിനുള്ളിൽ നടക്കുന്ന നീക്കങ്ങൾ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്ന് കെ. മുരളീധരൻ. നാട്ടുകാർ ഇതൊക്കെ കണ്ട് ആസ്വദിക്കുന്നുണ്ട്, അവർക്ക് ഇതിൽ കുഴപ്പമില്ല എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.(K Muraleedharan On Kerala CM Selection And Congress Flex War)

ഫ്ലക്സ് ബോർഡുകളുടെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഇന്ന് മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും സമർപ്പിക്കും. ഏത് നേതാവിൻ്റെ പേരാണ് പറഞ്ഞതെന്ന് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും, ഹൈക്കമാൻഡ് പ്രഖ്യാപനം വന്ന ശേഷം അത് വ്യക്തമാക്കുമെന്നും മുരളീധരൻ പറഞ്ഞു.

അതിനിടെ, മൂന്ന് പ്രമുഖ ക്യാമ്പുകളും തങ്ങളുടെ അവകാശവാദങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കാണെന്ന് കെ.സി. വേണുഗോപാൽ പക്ഷം വാദിക്കുമ്പോൾ, ഘടകകക്ഷികളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ വി.ഡി. സതീശന് തുണയാകുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ കരുതുന്നു. എന്നാൽ 20-ലധികം എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്നും സീനിയോറിറ്റി പരിഗണിക്കണമെന്നുമാണ് രമേശ് ചെന്നിത്തല പക്ഷത്തിന്റെ നിലപാട്. നിരീക്ഷകരുടെ റിപ്പോർട്ടിൽ ഹൈക്കമാൻഡ് എടുക്കുന്ന നിലപാട് സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.

Story Summary

Senior Congress leader K. Muraleedharan commented that the ongoing discussions for the next Kerala Chief Minister are part of a democratic process and emphasized that the decision should not be based on the size of flex boards. As AICC observers prepare to submit their report to the High Command today, all three major camps—KC Venugopal, VD Satheesan, and Ramesh Chennithala—continue to claim majority support.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.