ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു (PMresidence protest congress). നേതാക്കളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല.
കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂറിനുശേഷമാണ് ഇരുവരെയും വിട്ടയച്ചത്. പ്രിയങ്കയെ മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലും രാഹുലിനെ ഛത്രസാൽ സ്റ്റേഡിയത്തിലുമാണ് കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നത്. ഇതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി മന്ദിർ മാർഗ് സ്റ്റേഷനിലെത്തി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ വൻ പ്രതിഷേധത്തെ തുടർന്ന് സോണിയ മടങ്ങിയതിന് പിന്നാലെയാണ് പ്രിയങ്കയെ പോലീസ് സ്വതന്ത്രയാക്കിയത്.
പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നും വിഷയം പാർലമെന്റിൽ വീണ്ടും ഉന്നയിക്കുമെന്നും മോചതനായ ശേഷം രാഹുൽ ഗാന്ധി വ്യക്തമാക്കി. മുൻകൂട്ടി പ്രഖ്യാപിക്കാത്ത ഉപരോധത്തിൽ അമ്പരന്ന കേന്ദ്ര സർക്കാർ, ചർച്ചയ്ക്കായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ എന്നിവരെ നിയോഗിച്ചിരുന്നെങ്കിലും ചർച്ച പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് വൻ പോലീസ് വ്യൂഹം സ്ഥലത്തെത്തി നേതാക്കളെ ബലം പ്രയോഗിച്ച് നീക്കിയത്.
കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ പ്രമുഖ നേതാക്കളും കേരളത്തിൽ നിന്നുള്ള എംപിമാരും സമരത്തിൽ പങ്കാളികളായി. നേതാക്കളുടെ കസ്റ്റഡിയിൽ പ്രതിഷേധിച്ച് കേരളത്തിലുടനീളം കെപിസിസിയുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
Story Summary:
Congress leaders Rahul Gandhi and Priyanka Gandhi were released from preventive custody three hours after being detained during a high-drama protest outside the Prime Minister’s residence. Rahul Gandhi stated that the protest against police violence on students will continue inside and outside Parliament.


