Times Kerala

 കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഒരു തട്ടിൽ; ഏകപ്രതിപക്ഷം ഗവർണറെന്ന് പി.സി. ജോർജ്

 
കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഒരു തട്ടിൽ; ഏകപ്രതിപക്ഷം ഗവർണറെന്ന് പി.സി. ജോർജ്
ന്യൂഡൽഹി: കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഒരു തട്ടിൽ തന്നെയാണെന്ന് കേരള ജനപക്ഷം സെക്കുലർ അധ്യക്ഷൻ പി.സി. ജോർജ്. കേരളത്തിലെ ജനങ്ങൾക്ക് ജീവിക്കണമെങ്കിൽ പ്രധാനമന്ത്രിയുടെ ഔദാര്യം വേണ്ട സ്ഥിതിയായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

കേരളത്തിൽ മഹകൊള്ളക്കാരനായ ഒരാൾ മുഖ്യമന്ത്രിയായി ഇരിക്കുന്നെന്നും ആ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നത് കോണ്‍ഗ്രസുകാരാണെന്നും പി.സി. ജോർജ് പറഞ്ഞു. ആ കൊള്ളക്കാരന്‍റെ ബി ടീമായിട്ട് വി.ഡി. സതീശനും. വ്യക്തിപരമായി സതീശനെ തനിക്കിഷ്ടമാണ്. പക്ഷേ, രാഷ്ട്രീയമായി നോക്കുന്പൊ വലിയ കുഴപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കേരളത്തിൽ ആകെ ഒരു പ്രതിപക്ഷമേ ഉള്ളൂ. അത് നമ്മുടെ ഗവർണർ ആണെന്നും ജോർജ് കൂട്ടിച്ചേർത്തു. 
 

Related Topics

Share this story