Times Kerala

 ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. എന്നും ഞാനായിരുന്നു മോള്‍ക്ക് തുണ; മൊഫിയയുടെ പിതാവ് 

 
ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. എന്നും ഞാനായിരുന്നു മോള്‍ക്ക് തുണ; മൊഫിയയുടെ പിതാവ്
 

കൊച്ചി: മകളുടെ അകാല വിയോഗം വിശ്വസിക്കാനാകാതെ തളർന്ന പിതാവിന്റെ ഫെയ്സ്ബുക് പോസ്റ്റ് ബന്ധുക്കൾക്കും നാ‌‌ട്ടുകാർക്കും വേദനയായി.  കഴിഞ്ഞ ദിവസം ഭർതൃ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മൊഫിയയുടെ പിതാവ് ദിൽഷാദാണ് താന്‍ മകള്‍ക്കൊപ്പം പോവുകയാണെന്ന് കാണിച്ച് ബുധനാഴ്ച ഫേസ്ബുകില്‍ പോസ്റ്റിട്ടത്. മകളുടെ അകാല മരണത്തില്‍ ഉള്ളുലഞ്ഞുള്ള കുറിപ്പ് ആരിലും നൊമ്പരമുണര്‍ത്തുകയാണ്.  

മോഫിയയുടെ പിതാവ് ദില്‍ഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ, 'എന്റെ മോള്‍ കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. എന്നും ഞാനായിരുന്നു മോള്‍ക്ക് തുണ. എന്ത് പ്രശ്‌നമുണ്ടെങ്കിലും പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാന്‍. മോള്‍ക്ക് സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്ത് പ്രശ്‌നത്തിനും എന്നെ വിളിക്കും. പക്ഷേ ഇതിന് മാത്രം എന്നെ വിളിച്ചില്ല. പപ്പേടെ ജീവന്‍കൂടി വേണ്ടെന്ന് വച്ചിട്ടാകും. പക്ഷേ ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ദൈവവുമായി പിടിപാട് കുറവാണ്. എന്നാലും ഒന്ന് ട്രൈ ചെയ്ത് നോക്കാം' എന്ന് ദില്‍ഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.

Related Topics

Share this story