ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വിറ്റാൽ ലൈസൻസ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിറ്റാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുമെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയിൽ ഇ. ചന്ദ്രശേഖരന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ആന്റിബയോട്ടിക് വിതരണം പരിശോധിക്കാനായി ഓപ്പറേഷൻ അമൃത് നടത്തുന്നുണ്ട്. ശാസ്ത്രീയമായ ആന്റിബയോട്ടിക് ഉപയോഗം ആശുപത്രികൾ ഉറപ്പാക്കണം. അല്ലാത്തവയുടെ വിവരങ്ങൾ സർക്കാർ പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും മാസത്തിലൊരിക്കൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രിസ്ക്രിപ്ഷൻ ഓഡിറ്റ് നടത്തുമെന്നും ഉപയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ ശാസ്ത്രീയമായി സംസ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.