ആലപ്പുഴ : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ ആരംഭിക്കുന്ന ചോദ്യം ചെയ്യലിൽ, ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.(Gunmen Assault Case, SIT Continues Questioning)
അക്രമത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേക ചോദ്യാവലി തയാറാക്കിയാണ് എസ്ഐടി ചോദ്യം ചെയ്യൽ നടത്തുന്നത്. ഇന്നലെ പ്രതികളെ വെവ്വേറെ ഇരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ന് പ്രതികളെ ഒരുമിച്ചിരുത്തിയും വെവ്വേറെയും ചോദ്യം ചെയ്ത് മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കും.
പ്രത്യേക അന്വേഷണ സംഘം തലവൻ എ.പി. ഷൗക്കത്തലി, അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ. പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ഇന്നലെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഇന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയാലും, കോടതി നിർദ്ദേശപ്രകാരം മുൻകൂർ ജാമ്യമുള്ളതിനാൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആൾ ജാമ്യത്തിലും ഇവരെ വിട്ടയക്കേണ്ടി വരും.
Story Summary
The Special Investigation Team continues to question the accused in the case involving the assault on Youth Congress workers during the Navakerala Yatra. The investigation, led by A.P. Shaukathali and Baiju K. Paulose, is focused on uncovering a potential conspiracy and gathering scientific evidence, despite the accused having secured anticipatory bail.

