ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും വിനയായി നിയമനടപടികൾ. നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ, പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. എസ് ഐ ടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.(Gunmen Assault Case, Attempted Murder Charge Against Former Chief Ministers Security Staff)
പ്രതികളായ അനിൽ കുമാറും സന്ദീപും കോടതിയിൽ കീഴടങ്ങി ജാമ്യം നേടാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്നാണ് അന്വേഷണ സംഘം ജാമ്യമില്ലാ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി റിപ്പോർട്ട് നൽകിയത്. കേസിൽ പുതിയ വകുപ്പുകൾ ചേർക്കുന്നതിൽ വീഴ്ച വരുത്തിയതിന് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി നേരത്തെ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പെട്ടെന്നുള്ള ഈ നടപടി.
പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തതോടെ ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ചുപേരെ പ്രതിചേർത്തു. ഗൺമാന്മാരായ അനിൽ കുമാർ, സന്ദീപ് എന്നിവരെ കൂടാതെ വിപിൻ, ഷൈജു, അരുൺ എന്നീ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എ.ഡി. തോമസ് എംഎൽഎ, അജയ് ജുവൽ കുര്യാക്കോസ് എന്നിവർക്കുനേരെ നടന്ന മർദനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
Story Summary
The Crime Branch has charged former Chief Minister Pinarayi Vijayan’s security staff with attempted murder for assaulting Youth Congress workers during the 2023 Nava Kerala Sadas. This move, aimed at preventing the accused from securing bail, follows the SIT’s final report recommending strict legal action against the five suspended officers involved in the attack.

