ന്യൂഡൽഹി: ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങൾ ലക്ഷ്യമാക്കി ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഒമ്പത് പേരെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പിടികൂടി. ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരും വിദേശ പൗരന്മാരും സംഘത്തിലുണ്ട്. ഇവരിലധികാരത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.(Nine Arrested For Planning Terror Attacks Across India With Links To ISI And Dawood Ibrahim)
സുരക്ഷാ ഉദ്യോഗസ്ഥരും പ്രധാനപ്പെട്ട സൈനിക-പൊതു ഇടങ്ങളും ആക്രമിക്കാനായിരുന്നു പദ്ധതി. ആണവ നിലയങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, പവർ പ്ലാന്റുകൾ എന്നിവ ഇവരുടെ ലക്ഷ്യപട്ടികയിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. കുറച്ചുനാളുകളായി ഈ സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു. അതിർത്തി കടന്നുള്ള ബന്ധങ്ങൾ, ഫണ്ടിംഗ് രീതികൾ, വിദേശത്തുള്ള ഹാൻഡ്‌ലർമാരുടെ പങ്ക് എന്നിവയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
തലസ്ഥാനത്ത് ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങളിലും പ്രധാന സർക്കാർ ഓഫീസുകളിലും ചാവേറാക്രമണങ്ങൾക്കോ, വാഹനങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറച്ചുള്ള ആക്രമണങ്ങൾക്കോ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. കഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികൾ അൽ-ഖ്വയിദയുമായി ബന്ധമുള്ള ‘അൻസാർ ഗസ്‌വത്തുൽ ഹിന്ദ്’ എന്ന ഭീകരസംഘടനയുടെ ഭാഗമായിരുന്നു. നിലവിലെ അറസ്റ്റോടെ സുരക്ഷാ ഏജൻസികൾ രാജ്യത്തുടനീളം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ഡൽഹി പോലീസ് വൈകുന്നേരം വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
Story Summary
Delhi Police has arrested nine individuals linked to Pakistan’s ISI and Dawood Ibrahim for planning terror attacks on vital installations, including airports and nuclear facilities, across India. The arrests follow high-alert intelligence inputs regarding potential suicide attacks and IED-based threats, prompting security agencies to increase vigilance across major cities.

