നാലുവർഷ ബിരുദം: വിദ്യാർഥികളുടെ ആശങ്കകൾ എല്ലാ ഘട്ടത്തിലും പരിഹരിക്കുമെന്ന് മന്ത്രി
![സാന്പത്തിക പ്രതിസന്ധിയിലും ധൂർത്ത് ; ആർ. ബിന്ദു പങ്കെടുക്കുന്ന പരിപാടിക്ക് ചെലവിടുന്നത് 17 ലക്ഷം](https://timeskerala.com/static/c1e/client/91214/uploaded/ac9dac9c9c1f2f67383fea2543fc7440.jpg)
നാലുവർഷ ബിരുദം നടപ്പാകുമ്പോൾ വിദ്യാർഥികൾക്കുണ്ടാകാവുന്ന ആശങ്കകൾ എല്ലാ ഘട്ടത്തിലും പരിഗണിച്ചും പരിഹരിച്ചുമാകും മുന്നോട്ടു പോവുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നാലുവർഷ ബിരുദ പരിപാടിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി വിളിച്ചു ചേർത്ത വിവിധ വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
പരീക്ഷാ നടത്തിപ്പ് കോളേജുകളുടെ ചുമതലയിലാകുന്നതും മതിയായ ചോയ്സുകൾ ലഭ്യമാകുന്നത് സംബന്ധിച്ചുമുള്ള ആശങ്കകളാണ് വിവിധ വിദ്യാർഥി സംഘടനാ പ്രതിനിധികൾ പങ്കുവച്ചത്. ആവശ്യം വരുന്ന ഘട്ടങ്ങളിലെല്ലാം വേണ്ട ഇടപെടലുകൾ ഉണ്ടാകുമെന്ന് വിദ്യാർഥി നേതാക്കൾക്ക് മന്ത്രി ഉറപ്പു നൽകി. യോഗത്തിൽ അനുശ്രീ. കെ, അഫ്‌സൽ. ഇ, എ സി.അമീൻ എ.എ, ഗോപു നെയ്യാർ, ശരത് കുളത്തൂർ, കബീർ.പി, രാഹുൽ.എം, ഡോ. വൈശാഖ് സദാശിവൻ, എം.എസ്.അനന്തു എന്നിവർ പങ്കെടുത്തു.