തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കിയ എഫ്.സി.ആർ.എ (FCRA) ചട്ട ഭേദഗതിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത് (FCRA Amendment). രാജ്യത്തെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനം അസാധ്യമാക്കുന്ന തരത്തിലുള്ള ഈ നീക്കം പ്രതിഷേധാർഹമാണെന്നും, ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ഉത്തരേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ആദിവാസി മേഖലകളിൽ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെ ഇല്ലാതാക്കുകയാണ് ഈ ഭേദഗതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. സംഘ്പരിവാർ സംഘടനകളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ഏത് സംഘടനയുടെയും പ്രവർത്തനം നിരോധിക്കാൻ ഭരണകൂടത്തിന് അധികാരം നൽകുന്നതാണ് പുതിയ ചട്ടം. ന്യൂനപക്ഷങ്ങളെ അടിച്ചമർത്താനായി കൊണ്ടുവന്ന ഈ ചട്ട ഭേദഗതി അടിയന്തരമായി പിൻവലിക്കണമെന്നും, വിഷയത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വവും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും നിലപാട് വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
Summary: Kerala CM V.D. Satheesan has strongly condemned the central government’s unilateral amendment to the FCRA rules, calling it a targeted move against minority groups and non-profit organizations. He warned that the amendment aims to cripple social and educational activities in tribal and minority-dominated regions across North and Northeast India.

