ഡോ. വന്ദനദാസ് കൊലക്കേസ്: വിടുതൽ ഹർജി നൽകി പ്രതിഭാഗം
May 8, 2024, 21:07 IST
![ഡോ. വന്ദനദാസ് കൊലക്കേസ്: വിടുതൽ ഹരജി നൽകി പ്രതിഭാഗം](https://timeskerala.com/static/c1e/client/91214/uploaded/44fa2248fc9a2d597fb4d4d5e96abcc9.webp)
കൊല്ലം: ആശുപത്രിയിൽ കൊലചെയ്യപ്പെട്ട ഡോ. വന്ദനദാസ് കേസിൽ പ്രതിഭാഗം വിടുതൽ ഹർജി (ഡിസ്ചാർജ് പെറ്റീഷൻ) നൽകി. പ്രതിയെ കൊല്ലം അഡീഷനൽ ഡിസ്ട്രിക്റ്റ് സെഷൻ ജഡ്ജി-ഒന്ന് പി.എൻ. വിനോദ് മുമ്പാകെ ഹാജരാക്കിയപ്പോൾ പ്രതിഭാഗം വിടുതൽ ഹർജി നൽകുകയായിരുന്നു. ഇതോടെ നടപടികൾ 22ലേക്ക് മാറ്റി. സംഭവം നടന്ന 2023 മേയ് 10ന് അറസ്റ്റിലായ പ്രതി സന്ദീപ് നിലവിൽ റിമാൻഡിലാണ്. കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി. പ്രതിഭാഗത്തിനുവേണ്ടി അഡ്വ.ബി.എ. ആളൂരും ഹാജരായി.