Times Kerala

 ഇരട്ട കൊലപാതകം; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

 
 ഇരട്ട കൊലപാതകം; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
മണ്ണാര്‍ക്കാട്: വീട്ടമ്മയും മധ്യവയസ്‌കനും തലക്കടിയേറ്റ് കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. അട്ടപ്പാടി കള്ളമല ഊരിലെ നഞ്ചമുത്തന്റെ മകൾ മല്ലിക (45), കള്ളമല ഓക്കുവോട് റോഡില്‍ സുരേഷ് (47) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മല്ലികയുടെ ഭർത്താവ് താഴെ ഊരില്‍ നഞ്ചനെയാണ് (60) മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്.

 ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കാനും സുരേഷില്‍നിന്ന് കവര്‍ന്ന തുക കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും പിന്‍ബലത്തിലാണ് കൊലപാതകം തെളിയിക്കാനായത്.  പ്രതി ഇതുവരെ അനുഭവിച്ച തടവ് കാലം ശിക്ഷയിൽ നിന്ന് ഇളവ് ചെയ്യും.

അട്ടപ്പാടി കള്ളമലയിൽ 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.  കെട്ടിട നിര്‍മാണ തൊഴിലാളിയായ സുരേഷിന്റെ സഹായിയായി നഞ്ചന്റെ ഭാര്യ മല്ലിക ജോലിക്ക് പോയിരുന്നു.

നിര്‍മാണം നടക്കുന്ന വീടിന്റെ ടെറസില്‍ സംഭവ ദിവസം രാത്രി ഇരുവരും കിടന്ന് ഉറങ്ങുന്നത് കണ്ട പ്രതി മുളവടിയുപയോഗിച്ച് തലക്ക് അടിച്ച് ദാരുണമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കൊലപാതക ശേഷം സുരേഷിന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 26,000 രൂപയുമെടുത്ത് പ്രതി കടന്നുകളയുകയും ചെയ്തു. 

Related Topics

Share this story