വടകരയില്‍ വര്‍ഗീയ പ്രചാരണം നടത്തി, സിപിഎം ജനങ്ങളോട് മാപ്പ് പറയണം: ടി.സിദ്ദിഖ്
![വടകരയില്‍ വര്‍ഗീയ പ്രചാരണം നടത്തി, സിപിഎം ജനങ്ങളോട് മാപ്പ് പറയണം: ടി.സിദ്ദിഖ്](https://timeskerala.com/static/c1e/client/91214/uploaded/3bdb519e58da9c152b149644e9fdbedc.webp)
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിന് പകരം വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ടി.സിദ്ദിഖ്. വര്‍ഗീയ ധ്രുവീകരണത്തിന് ഇടവരുത്തുന്ന പ്രാകൃത ശൈലിയാണ് അവര്‍ സ്വീകരിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. ഷാഫിക്കെതിരായ സിപിഎമ്മിന്റെ പ്രചാരണം ഉത്തരേന്ത്യയില്‍ മോദി ചെയ്യുന്നതിനുമപ്പുറമായിരുന്നു. ഇതിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ട്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
വടകര, കോഴിക്കോട് മേഖലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം അതിന് തെളിവാണ്. സൈബര്‍ ബോംബിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമം നടത്താത്തത് ഇതിന് പിന്നിൽ സിപിഎം തന്നെയാണെന്നതിന്റെ തെളിവാണ്. സൈബര്‍ ബോംബും പാനൂരിലെ ബോംബും അവരുടെ കൈയില്‍നിന്ന് തന്നെ പൊട്ടിച്ചിതറി. ഇത്രയധികം ഹീനമായ പ്രചാരണം നടത്തിയിട്ടും വടകരയുടെ മനസില്‍ ഇളക്കം തട്ടിയിട്ടില്ല.
വടകരയിലെ ജനങ്ങളോട് സിപിഎം മാപ്പ് പറയണമെന്നും വര്‍ഗീയ പ്രചാരണത്തിനും കലാപാഹ്വാനത്തിനും സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.